
ഇനി താലോലിക്കാൻ അച്ഛനും അമ്മയും ഇല്ലെന്നു അറിയാതെ നിഷ്കളങ്കമായ ചിരിയോടെ 3 വയസുകാരനും ഒരു വയസുകാരിയും
എന്റെ മക്കൾ എന്തെ വല്ലതും പറ്റിയോ? ആശുപത്രിയിൽ എത്രയോ? ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ? സുരേഷിന്റെയും വിഷ്ണുവിന്റെയും കാതുകളിൽ ഇപ്പോൾ ഈ ശബ്ദമാണ് മുഴങ്ങുന്നത്. കൈപ്പുഴമുട്ടിൽ അപകടത്തിൽപ്പെട്ട ജിഫിനെയും കുടുംബത്തെയും മെഡിക്കൽ കോളേജിൽ എത്തിച്ചത് കോട്ടയം ക്യു. ആർ. എസ്സിലെ ജനറേറ്റർ ടെക്നീഷ്യന്മാരായ പരിപ്പ് സ്വദേശി സുരേഷ് വി.സോമനും, ഒളശ്ശ സ്വദേശി വിഷ്ണു ഷാജിയുമാണ്.
സന്തോഷത്തോടെ രാവിലെ വിവാഹത്തിന് ഇറങ്ങിയ കുടുംബം, പക്ഷെ എല്ലാം ഒരു നൊമ്പരമായി – അനാഥരായി കുഞ്ഞുമക്കൾ
ദമ്പതിമാരുടെ വേദന നിറഞ്ഞ വാക്കുകൾ ഇവർക്ക് മറക്കാനാകുന്നില്ല. ബുധനാഴ്ച ജോലികഴിഞ്ഞ് വൈക്കത്തുനിന്നു തിരിച്ചുവരുംവഴി ആൾക്കൂട്ടം കണ്ടാണ് വാഹനം നിർത്തിയത്. ആ സമയം രണ്ട് കുട്ടികളെയും കരയ്ക്ക് എടുത്തിരുന്നു.
ബോധരഹിതരായ ജിഫിനെയും സുമിയെയും തോട്ടിൽനിന്നു നാട്ടുകാർ കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല സർവീസ് വാനിലെ സാധനങ്ങൾ ഒതുക്കിവച്ച് അപകടത്തിൽപ്പെട്ടവരെ വാനിൽ കയറ്റി. 20 മിനിറ്റിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചു.
നടന് പ്രതാപ് പോത്തന് മ രിച്ച നിലയില്‍
വൈകീട്ട് 5.30-ന് സർവീസ് വാൻ ഓഫീസിലെത്തിക്കണമെന്ന കാര്യം തന്നെ മറന്നു. രാത്രി 7.45-ഓടെ ഓഫീസിലെത്തുമ്പോൾ വാഹനം നിറയെ രക്തമായിരുന്നു. വാൻ കഴുകി വൃത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് വിളിച്ചപ്പോഴാണ് മര ണവിവരം അറിഞ്ഞത്.
‘ഇന്ന് ജോലിക്ക് എത്തി വാഹനമെടുത്തപ്പോൾ വാനിന്റെ ഉള്ളിൽ അവരുള്ളതു പോലെ തോന്നൽ. ആകെ സങ്കടത്തിലായ ദിവസം. എത്ര ശ്രമിച്ചിട്ടും അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലല്ലോ എന്ന ദുഃഖം മാത്രം. രാവിലെ അവിടെ പോകണം എന്ന് കരുതിയെങ്കിലും മനസ്സ് അനുവദിച്ചില്ല. അവരുടെ ചേതനയറ്റ ശരീരം കാണാൻ.”- സുരേഷും വിഷ്ണുവും പറയുന്നു.
സാഗര്‍ പോയിട്ട് രണ്ടാഴ്ച; ഭര്‍ത്താവിനെ ഓര്‍ത്ത് നടി മീനയുടെ പൊള്ളുന്ന വാക്കുകള്‍
കൈപ്പുഴമുട്ട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം ബുധനാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെഫിനും ഭാര്യ സുനിയും മ രിക്കുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നരവയസ്സുള്ള മകൻ ആൽഫിനും ഒന്നരവയസ്സുള്ള മകൾ അൽഫിയയായും അദ്ഭുതകരമായി രക്ഷപ്പെട്ടു.
ആൽഫിന് കാലിന് പരിക്കുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹം മഞ്ചാടിക്കരി സെന്റ് മൈക്കിൾ സി. എസ്. ഐ. പള്ളിക്ക് സമീപം എത്തിച്ചത്.
ചില വാക്കുകൾ നമുക്ക് പാലിക്കാൻ പറ്റില്ല – കാത്തിരുന്ന ഭാര്യക്ക് അരികിലേക്ക് എത്തിയത് നിശ്ചലമായി
അതിനു മുമ്പ് തന്നെ മറുകരയിലുള്ള ജെഫിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിക്കാനായി വലിയ വള്ളവും കൈപ്പുഴയാറിന് കുറുകെ കയറും കെട്ടിയിരുന്നു. ആംബുലൻസുകളിൽനിന്നും ഇരുവരുടെയും മൃതദേഹങ്ങൾ വള്ളത്തിലേക്ക് കയറ്റി. മൃതദേഹങ്ങൾ വീട്ടിലേക്ക് എത്തിച്ചപ്പോൾ അച്ഛൻ നെബുവിന്റെയും അമ്മ പൊന്നമ്മയുടെ സഹോദരി സ്റ്റെഫിയുടെയും സഹോദരൻ സ്റ്റെഫിന്റെയും അടുത്തബന്ധുമിത്രാദികളുടെയും ദുഃഖം അടക്കിനിർത്താനായില്ല. ഇവരെ സമാധാനിപ്പിക്കാൻ മറ്റുള്ളവർക്കായില്ല.
തുടർന്ന് മഞ്ചാടിക്കരി സെന്റ് മൈക്കിൾ സി.എസ്.ഐ. പള്ളിക്ക് സമീപമുള്ള ഹാളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനുവെച്ചു. ആയിരങ്ങളാണ് ഇരുവരെയും ഒരുനോക്കുകാണാനായി എത്തിയത്. തുടർന്ന് വൈകീട്ടോടെ മൃതദേഹങ്ങൾ തോട്ടകം വാക്കേത്തറ ബഥേൽ ഹോസ്ബെൽ അസംബ്ലി സെമിത്തേരിയിൽ സംസ്കരിച്ചു.
അന്ന് വഴിയിൽ ആ കുഞ്ഞ് മകളെ അപമാനിച്ചപ്പോൾ കരുതിയില്ല ഇങ്ങനെ ഒരു വിധി ഉണ്ടാകും എന്ന്
വീട്ടിലെ ആഘോഷത്തിലേക്കുള്ള യാത്രയിലാണ് ജെഫിന്റെയും സുനിയുടെയും മരണം. ജെഫിന്റെ അനുജൻ സ്റ്റെഫിന്റെ കല്യാണവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽനിന്നു 20-ൽപ്പരം ആളുകൾ വ്യാഴാഴ്ച രാവിലെ എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായി വീട്ടിൽ പന്തലിടാനുള്ള തിരക്കിലായിരുന്നു ജെഫിൻ. പന്തൽ സാമഗ്രികൾ വീട്ടിലെത്തിക്കാൻ സുഹൃത്തുക്കളോട്് ജെഫിൻ പറഞ്ഞിരുന്നു.
അതനുസരിച്ച് സാമഗ്രികൾ സുഹൃത്തുക്കൾ വീട്ടിൽ എത്തിച്ചു. അതിനിടയിലാണ് സുമിയെയും മക്കളെയും വിളിക്കാനായി ജെഫിൻ മല്ലപ്പള്ളിയിലേക്ക് പോയത്. അവിടെനിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
മാതാപിതാക്കളുടെ സ്നേഹകരുതൽ മൂന്നരവയസ്സുകാരൻ ആൽഫിനും ഒന്നരവയസ്സുകാരി അൽഫിയയ്ക്കും ഇനിയില്ല. മാതാപിതാക്കളെ അവസാനമായി ഒരു നോക്കുകാണാൻ കാലിന് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ആൽഫിനായില്ല. അപകടത്തിൽനിന്നു അദ്ഭുതകരമായി രക്ഷപ്പെട്ട അൽഫിയ തന്റെ മാതാപിതാക്കൾക്ക് എന്ത് സംഭവിച്ചെന്നറിയാതെ സുമിയുടെ അമ്മ വത്സമ്മയ്ക്കും ഇളയമ്മ റെജീനയ്ക്കൊപ്പമായിരുന്നു.
പ്രതാപ് പോത്തന് സംഭവിച്ചതെന്ത്? അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടുനടുങ്ങി ആരാധകർ