![](https://oflinenews46.com/wp-content/uploads/2022/07/74-1024x576.jpg)
ചില വാക്കുകൾ നമുക്ക് പാലിക്കാൻ പറ്റില്ല – കാത്തിരുന്ന ഭാര്യക്ക് അരികിലേക്ക് എത്തിയത് നിശ്ചലമായി
അടൂർ ഏനാത്ത് എം.സി.റോഡിൽ പുതുശ്ശേരി ഭാഗത്ത് ബുധനാഴ്ച പുലർച്ചെ കാറുകൾ കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. തിരുവനന്തപുരം കിളിമാനൂർ മടവൂർ ചാങ്ങയിൽക്കോണം വലംപിരിപിള്ളി മഠത്തിൽ രാജശേഖര ഭട്ടതിരി , ഭാര്യ ശോഭാദേവി ഏക മകൻ നിഖിൽരാജ് എന്നിവരാണ് മ രിച്ചത്.
മലപ്പുറത്ത് സിസിടിവിയിൽ തെളിഞ്ഞത് നടുക്കുന്ന കാഴ്ച; പിന്നീട് പുറത്തു വന്നത്
ഇവരുടെ വാഹനത്തിലേക്ക് ദിശതെറ്റിവന്നിടിച്ച കാറിലെ യാത്രക്കാരായ ചടയമംഗലം അനസ്സ് മൻസിൽ അനസ്സ്, മേലേതിൽ വീട്ടിൽ ജിതിൻ, അജാസ് മൻസിൽ അജാസ് , പുനക്കുളത്ത് വീട്ടിൽ അഹമ്മദ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ അടൂർ ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ആറിനായിരുന്നു അപകടം. രാജശേഖര ഭട്ടതിരിയുടെ ചികിത്സയുടെ ആവശ്യത്തിനായാണ് കുടുംബം കാറിൽ കിളിമാനൂരിൽനിന്ന് പന്തളം കുളനടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വന്നത്. അപകടമുണ്ടാക്കിയ കാർ കോഴിക്കോട്ടുനിന്ന് ചടയമംഗലത്തേക്ക് പോയതാണ്. ദിശ തെറ്റി റോഡിലൂടെ കയറിവന്ന കാർ എതിർദിശയിൽവന്ന കാറിലേക്ക് ഇ ടിച്ചുകയറുകയായിരുന്നു.
ഒരു കൈയിൽ കുഞ്ഞിനെ പിടിച്ച് ഒറ്റത്തടി പാലത്തിലൂടെ ഈ അച്ഛൻ – കണ്ണീർ കാഴ്ച
കുടുംബം സഞ്ചരിച്ച കാർ വെട്ടിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്. നാട്ടുകാരും പോലീസും ചേർന്നാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അടൂർ അഗ്നിരക്ഷാസേനയും എത്തി. രാജശേഖര ഭട്ടതിരിയും ഭാര്യ ശോഭാ ദേവിയും സംഭവ സ്ഥലത്തുതന്നെ മ രിച്ചു.
നിഖിൽരാജിനെ ആദ്യം അടൂർ ഗവ.ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മ രിച്ചു.
കാ മുകനെ വിവാഹം കഴിക്കാൻ വീട്ടുകാരും സമ്മതിച്ചു പക്ഷെ അവസാന നിമിഷം, സംഭവിച്ചത് കണ്ടോ
മടവൂർ കളരി ഭദ്രകാളീദേവി ക്ഷേത്രത്തിലെ മേൽശാന്തിയാണ് രാജശേഖര ഭട്ടതിരി. കഴക്കൂട്ടത്ത് ടെക്നോപാർക്കിൽ വിസ്റ്റിയോൺ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് നിഖിൽ രാജ്. ഭാര്യ: രേഖാ നാരായണൻ (കോട്ടയം തിരുവഞ്ചൂർ താത്തിക്കര ഇല്ലം) തിരുവനന്തപുരത്ത് എൻവെസ്റ്റ് നെറ്റിൽ ജോലി ചെയ്യുന്നു. അപകടമുണ്ടാക്കിയ കാർ ഓടിച്ച അഹമ്മദിനെതിരേ കേ സെടുത്തു.
അന്ന് വഴിയിൽ ആ കുഞ്ഞ് മകളെ അപമാനിച്ചപ്പോൾ കരുതിയില്ല ഇങ്ങനെ ഒരു വിധി ഉണ്ടാകും എന്ന്