
കണ്ണീർക്കടലായി അശ്വിന്റെ വീട് – പൊട്ടിക്കരഞ്ഞു അച്ഛനും അമ്മയും – കണ്ണീർകാഴ്ച
ആറാം ക്ലാസ് വിദ്യാർത്ഥി സഹപാഠി നൽകിയ ശീതള പാനിയം കുടിച്ച് ഗുരുതരനിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മ രിച്ച സംഭവം സിബിസിഐഡി അന്വേഷിക്കും. കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള യ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ സുനിൽ- സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ പതിനൊന്നുകാരനാണ് ഗുരുതരനിലയിൽ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മ രിച്ചത്. അതംകോടിലുള്ള സ്വകാര്യ സ്കൂളിലാണ് അശ്വിൻ പഠിക്കുന്നത്.
നടി അശ്വതി ബാബുവും ഭർത്താവും പോ ലീസ് പി ടിയിൽ, ചെയതത് എന്തെന്ന് കണ്ടോ?
കഴിഞ്ഞ 24ന് പരീക്ഷ എഴുതിയ ശേഷം സ്കൂളിൽ നിന്നു വീട്ടിലേയ്ക്ക് മടങ്ങാൻ നിൽക്കുന്നതിനിടയ്ക്ക് സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി ബോട്ടിലുലുള്ള ശീതള പാനിയം കുടിക്കാൻ ആവശ്യപ്പെട്ടു. അശ്വിൻ വാങ്ങി കുടിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. തുടർന്ന് രാത്രി ഛർദിയും ദേ ഹാസ്വസ്ഥതവും അനുഭവപ്പെട്ടു.
ഉടൻ രക്ഷിതാക്കൾ കളിയിക്കാവിളയിലും, തുടർന്ന് അടുത്ത ദിവസം മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെയെങ്കിലും വായിലും നാവിലും വ്രണങ്ങൾ ഉണ്ടായിരുന്നു. ഉടനെ നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധന നടത്തിയതിൽ ആ സിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി.
തുടർന്ന് ആശുപത്രി അധികൃതർ കളിയിക്കാവിള പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി കുഞ്ഞിന്റെ മൊ ഴിയെടുത്തു. സ്കൂളിൽ സഹപാഠി കുപ്പിയിലുള്ള പാനിയം കുടിക്കാൻ തന്നെന്നും കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തക്കല ഡിവൈഎസ്പി ഗണേഷന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം സ്കൂളിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ അത്തരത്തിലൊരു സംഭവം സ്കൂളിൽ കണ്ടെത്താൻ കഴിഞ്ഞില്ലായെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ പരിശോധനയിൽ കുട്ടിയുടെ രണ്ടു വൃക്കകളും തകരാറിലായി നിലവിൽ ഡയാലിസ് ചെയ്തു വരുകയായിരുന്നു. ഇന്നലെ വെകിട്ട് നാലു മണിയോടെ കുഞ്ഞ് മര ണപ്പെട്ടു.
ഇങ്ങനെയും അദ്ധ്യാപികമാരുണ്ടോ? ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുക… കഷ്ടം
ഇതിനിടെ പോലീസ് അന്വേഷണം മന്ദഗതിയിൽ ആണെന്നും കുറ്റവാളികളെ കണ്ടുപിടിക്കുന്നതിൽ പോലീസ് അനാസ്ഥ കാണിക്കുന്നു എന്ന് ആരോപിച്ചു കുട്ടിയുടെ മൃതദേഹം ഏറ്റു വാങ്ങില്ല എന്ന് കുട്ടിയുടെ പിതാവ് സുനിൽ മാധ്യമങ്ങളോട് അറിയിച്ചു. ആരാണ് ശീതള പാനീയം നൽകിയതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിസിഐഡിയെ ഏൽപ്പിച്ചത്.
വിശ്വസിക്കാൻ ആകാതെ വീട്ടുകാർ – മുറിയിൽ കണ്ട കാഴ്ച