![](https://oflinenews46.com/wp-content/uploads/2022/03/94-1024x576.jpg)
കൊട്ടാരക്കര അമ്പലത്തില്‍ വീട്ടമ്മയുടെ മാല കളവുപോയി, കരഞ്ഞപ്പോള്‍ സ്വർണ വളകൾ ഊരി നൽകി നല്കി മറ്റൊരു സ്ത്രീ
ക്ഷേത്രത്തിൽ തൊഴുതു നിൽക്കവേ വീട്ടമ്മയുടെ മാല മോ ഷണം പോയി. കൊട്ടാരക്കര പാട്ടായി ദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. എന്നാൽ മാല മോഷണം പോയതിന്റെ വിഷമത്തിൽ പൊട്ടി കരഞ്ഞ വീട്ടമ്മക്ക് രണ്ടു സ്വർണ്ണ വളകൾ ഊരി നൽകി ഒരു സ്ത്രീ.
ബിനോയിയുടെ വളർത്തു മാതാപിതാക്കളുടെ വെളിപ്പെടുത്തൽ കേട്ടോ
ഇപ്പോൾ ഈ സ്ത്രീയെ തേടുകയാണ് ഒരു നാട്. കൊട്ടാരക്കര മൈലംപള്ളിക്കു മുകളിൽ മാങ്ങാട് വീട്ടിൽ സുഭദ്രയുടെ മാലയാണ് മോഷണം പോയത്.
കശുവണ്ടി തൊഴിലാളിയായ സുഭദ്ര ക്ഷേത്ര സന്നിധിയിൽ തൊഴുതു നിൽക്കവെയാണ് രണ്ടു പവന്റെ മാല മോ ഷണം പോയതെന്ന കാര്യം അറിഞ്ഞത്.
മിന്നൽ സഹൽ വീണ്ടും, ആദ്യ കടമ്പ കടന്ന് ബ്ലാസ്റ്റേഴ്സ്
തുടർന്ന് കരഞ്ഞു നി ലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീ വരുകയായിരുന്നു. എന്നിട്ടു തന്റെ കയ്യിൽ കിടന്നിരുന്ന രണ്ടു വളകൾ ഊരി നൽകുക ആയിരുന്നു.
ഒറ്റ കളർ സാരി ധരിച്ചു കണ്ണട വെച്ചിരുന്ന സ്ത്രീയെ പിന്നിട് കണ്ടെത്തുവാൻ സാധിച്ചില്ല എന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അമ്മ കരയണ്ട ഈ വളകൾ വിറ്റു മാല വാങ്ങി ധരിച്ചോള്ളൂ. മാല വാങ്ങി ധരിച്ച ശേഷം ക്ഷേത്ര സന്നിധിയിൽ എത്തി പ്രാർത്ഥിക്കണം. വള ഊരി നൽകിയതിന് ശേഷം സുഭദ്രയോടു ആ സ്ത്രീ പറഞ്ഞു.
മിന്നൽ സഹൽ വീണ്ടും, ആദ്യ കടമ്പ കടന്ന് ബ്ലാസ്റ്റേഴ്സ്
രണ്ടു പവനോളം തൂക്കം വരുന്ന വളകളാണ് ഊരി നൽകിയത്. സംഭവം അറിഞ്ഞു ക്ഷേത്ര സന്നിധിയിൽ എത്തിയ ഭാരവാഹികൾക്ക് ആ സ്ത്രീയെ കണ്ടെത്തുവാൻ സാധിച്ചില്ല.
വിവരമറിഞ്ഞു സംഭവ സ്ഥലത്തു എത്തിയ ഭർത്താവ് കെ കൃഷ്ണൻകുട്ടി ആചാരിയോടൊപ്പം സുഭദ്ര വീട്ടിലേക്കു മടങ്ങി. കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ ആഗ്രഹിച്ചു വാങ്ങിയ മാലയാണ് മോഷണം പോയത്. ഇപ്പോൾ ആ സ്ത്രീയെ തേടുകയാണ് ഒരു നാട് മുഴുവൻ.
വിനോയ് ചന്ദ്രന്റെ മൊബൈൽ നോക്കിയപ്പോ കണ്ട കാഴ്ച്ച, കോണ്ടവുമായുള്ള ഈ കാത്തിരിപ്പ് ഇതാദ്യമല്ല