ഞാന്‍ ബാങ്കീന്ന് വന്നപ്പോഴേക്കും അവള് പോയി, അവസാനം ഈ വീട് വച്ചിട്ട് ഇങ്ങനെ ആയല്ലോ..മോളെ
ഇന്നലെയാണ് ജ പ്തി ചെയ്തതായി വീടിന്റെ മുന്നിൽ ബാങ്ക് ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജിഭവനത്തില്‍ അജികുമാറിന്റെയും ശാലിനിയുടെയും ഏകമകള്‍ അഭിരാമി എന്ന പത്തൊമ്പതുകാരിയാണ് വീട്ടിനുള്ളില്‍ തൂ ങ്ങിമരിച്ചത്.
നടി താര കല്യാണിന്റെ സർജറി കഴിഞ്ഞു – സംസാരിക്കാൻ കഴിയില്ല എന്ന് സൗഭാഗ്യ
ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിലെ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. കേരള ബാങ്ക് പതാരം ശാഖയില്‍നിന്ന് 2019-ല്‍ അജികുമാര്‍ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീടുപണി, അച്ഛന്റെയും ഭാര്യയുടെയും ചികിത്സ എന്നിവകൊണ്ടുണ്ടായ മുന്‍ബാധ്യതകള്‍ വീട്ടുന്നതിനായിരുന്നു വായ്പയെടുത്തത്.
വിദേശത്തായിരുന്ന അജികുമാര്‍ കോ വിഡിനെത്തുടര്ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ ബാങ്ക് ഉദ്യോഗസ്ഥരെത്തി വീടിനുമുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചു. ഈസമയത്ത് വീട്ടില്‍ അജികുമാറിന്റെ പ്രായമായ അച്ഛനും അമ്മയുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. അജികുമാറും ഭാര്യയും മകളും ചെങ്ങന്നൂരില്‍ ബന്ധുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. വീട്ടിലെത്തിയപ്പോള്‍ ബോര്‍ഡ് കണ്ട് മകള്‍ ദുഃഖിതയായിരുന്നെന്ന് അജികുമാര്‍ പോ ലീസിനോട് പറഞ്ഞു.
ഈ ഒരു കാരണത്തിനു ആരെങ്കിലും ഇങ്ങനെ ഒക്കെ ചെയ്യുമോ ?
വിവരം അന്വേഷിക്കാനായി അജികുമാറും ഭാര്യയും ബാങ്ക് ശാഖയിലേക്ക് പോയതിനു പിന്നാലെ മുറിയില്‍ കയറി അഭിരാമി ജീവനൊടുക്കുകയായിരുന്നു. അപ്പൂപ്പന് ശശിധരന് ആചാരിയും അമ്മുമ്മ ശാന്തമ്മയും വിളിച്ചിട്ടും കതക് തുറന്നില്ല. അയല്‍ക്കാരെത്തി കതക് ചവിട്ടിത്തുറന്നപ്പോള്‍ ജന്നല്‍ക്കമ്പിയില്‍ ഷാള്‍ കുരുക്കി തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ശാസ്താംകോട്ട ഡിവൈ.എസ്.പി. എസ്.ഷെരീഫിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.
അടുത്തബന്ധുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരികെയെത്തിയപ്പോള്‍ ജപ്തി ബോര്‍ഡ് കണ്ട് അതീവ വിഷമത്തോടെയാണ് അഭിരാമി വീട്ടിനുള്ളിലേക്ക് കയറിയത്. ആ ബോര്‍ഡ് എടുത്തുമാറ്റാന്‍ അവള് അച്ഛന് അജയകുമാറിനോട് പറഞ്ഞു. സര്‍ക്കാര്‍ പതിച്ച ബോര്‍ഡല്ലേ, മാറ്റിയാല്‍ പ്രശ്നമായാലോ എന്ന് അച്ഛന്റെ മറുപടി.
നിറയെ പ്രതീക്ഷകളോടെ അവൾ അയാൾക്ക് മുന്നിൽ കഴുത്തു നീട്ടി – പക്ഷെ പകരം നൽകിയത് അവളുടെ ജീവൻ
‘എങ്കില്‍ പപ്പാ, ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്ന് മറയ്ക്കാമോ…’ എന്നായി മകള്‍. അച്ഛനും അമ്മയുംകൂടി ബാങ്കില്‍ പോയി സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയായിരുന്നു. അച്ഛനും അമ്മയും ബാങ്കില്‍ പോയതിനുപിന്നാലെ അവള് മുറിയില്‍ക്കയറി കതകടച്ചു. അപ്പൂപ്പന് ശശിധരന് ആചാരിയും അമ്മുമ്മ ശാന്തമ്മയും ആസമയത്ത് വീട്ടിലുണ്ടായിരുന്നു.
പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായപ്പോള്‍ ശാന്തമ്മ ഉച്ചത്തില്‍ വിളിച്ചുകരഞ്ഞു. അയല്‍വാസി ഷാജിഷാ മന്‍സിലില്‍ ഷാജിയടക്കം ഒട്ടേറെപ്പേര്‍ ഓടിയെത്തി. ഒടുവില്‍ ഷാജി കതക് ചവിട്ടിത്തുറന്നു. ജന്നല്‍ക്കമ്പിയില്‍ ചുരിദാര്‍ ഷാളില്‍ തൂ ങ്ങിനില്ക്കുന്നതാണ് കണ്ടത്. അറത്തെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് നഷ്ടമായിരുന്നു. ജപ്തി ബോര്‍ഡ് സ്ഥാപിച്ചതിലുള്ള മനോവിഷമമാണ് മര ണത്തിനു കാരണമെന്ന് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു.
കൊല്ലത്ത് വീട് ജ പ്തിക്ക് ബാങ്ക് നോട്ടീസ് പതിപ്പിച്ചു; ഇതറിഞ്ഞ 18 കാരി ചെയ്തത് കണ്ടോ?