
പോലീസ് പറഞ്ഞത് കേട്ടോ… കുട്ടികൾ പോയത് എന്തിനാണെന്നറിഞ്ഞപ്പോൾ നൊമ്പരം
സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി നാലു ദിവസത്തോളം കാണാതായ സഹപാഠികളായ അർച്ചനയെയും അഹല്യയെയും ഇന്നലെ രാവിലെ പൊ ലീസ് കണ്ടെത്തി. എന്നാൽ കുട്ടികൾക്ക് ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ബന്ധുക്കളും പോ ലീസും.
തെളിവെടുപ്പിനിടെ ചിരിച്ചുകൊണ്ട് കാര്യങ്ങൾ വിശദീകരിച്ച് ഗ്രീഷ്മ
എന്നാൽ, കുട്ടികൾ എന്തിനാണ് നാട് വിട്ടതെന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും അത് നൊമ്പരമായി മാറി. കേ സന്വേഷിച്ച പൊ ലീസ് പറയുന്നത് – ഇടുക്കി ഏലപ്പാറയിലെ സർക്കാർ സ്കൂളിൽ പഠിച്ചിരുന്ന അഹല്യയും അർച്ചനയും പോയത് ശിവകാശിയിലേയ്ക്കെന്നും ഇവരിൽ ഒരാളുടെ പിതാവിനെ തേടിയായിരുന്നു യാത്രയെന്നുമാണ് ലഭിക്കുന്ന സൂചന.
അഹല്യ അമ്മയുടെ അച്ഛൻ ബാലകൃഷ്ണനൊപ്പമാണ് താമസിച്ചിരുന്നത്. അഹല്യയുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ മകളെ ഉപേക്ഷിച്ച് പോകുകയായിരുന്നെന്നാണ് പൊ ലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
കുട്ടിയുടെ അവസ്ഥ ഞെട്ടിക്കുന്നത്, കു റ്റം സമ്മതിച്ച് ടീച്ചറും… സംഭവം തൃശ്ശൂരിൽ
പിതാവ് ശിവകാശിയിൽ താമസിക്കുണ്ടെന്ന് അഹല്യ നേരത്തെ മനസ്സിലാക്കിയിരുന്നു. പിതാവിനെ കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ കൂടെ വരാമെന്ന് അർച്ചന സമ്മതിക്കുകയായിരുന്നെന്നാണ് അഹല്യ പറഞ്ഞതിൽ പ്രകാരം വ്യക്തമായിട്ടുള്ളത്. അഹല്യയുടെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണമാല ഏലപ്പാറയിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ 14500 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്നു.
ഇതിൽ 9500 രൂപയ്ക്ക് മൊബൈൽ വാങ്ങി. ബാക്കി തുകകൊണ്ടാണ് ഇരുവരും യാത്ര പുറപ്പെട്ടത്. ആദ്യം തിരുവനന്തപുരത്തിന് ബസ്സ് കയറി. ഇവിടെ നിന്നും കന്യാകുമാരി വഴി ശിവകാശിയിൽ എത്തി. ഇവിടെ പറ്റുന്നപോലെ അന്വേഷിച്ചെങ്കിലും അഹല്യയുടെ പിതാവിനെ കണ്ടെത്താനായില്ല.
ലിവിംഗ് റൂമിൽ കുറച്ചുസമയം ചെലവഴിച്ച ശേഷം കിടപ്പുമുറിയിലേക്ക് പോയി, ഗ്രീഷ്മയുടെ മൊഴി പുറത്ത്
ഇതോടെ ഇവിടെ നിന്നും കമ്പം തേനി വഴി നാട്ടിലെത്തുന്നതിനായി പെൺകുട്ടികളുടെ നീക്കം. ഇതിനിടയിൽ ഇന്ന് രാവിലെ കട്ടപ്പന ബസ്സ്സ്റ്റാന്റിൽ എത്തിയപ്പോൾ കുട്ടികളെ അന്വേഷണ സംഘത്തിലെ ഒരു പൊ ലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിയുകയും സ്റ്റേ ഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു വരികയുമായിരുന്നു.
കാൻസർ വരാൻ സാധ്യത! സങ്കടവാർത്തയറിയിച്ച് മഞ്ജുവാര്യർ! പ്രാർഥനകളോടെ ആരാധകർ