
ഈശ്വരാ! എന്താണിത്? വിശ്വസിക്കാനാകാതെ ബന്ധുക്കൾ! സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സത്യമായി
സ്വന്തം മരണത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടായാൽ തൊട്ടടുത്ത ദിവസം പുലർച്ചെ മരിച്ചതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. കൂട്ടുകാരുടെ വിയോഗത്തിൽ ദുഃഖിതനായി ഫേസ്ബുക്ക് കുറിപ്പിൽ സ്വന്തം മരണവും പ്രവചിച്ച കവിയും എഴുത്തുകാരനുമായ ദത്തൻ ചന്ദ്രമതിയെന്ന സുനിൽ ദത്താണ് മരിച്ചത്. അൻപത്തിയഞ്ചു വയസ്സായിരുന്നു.
മിഥുൻ്റെയും ലക്ഷ്മിയുടെയും മകൾ തൻവി കുട്ടി ഋതുമതിയായ ചടങ്ങിൻ്റെ ചിത്രങ്ങൾ
ലർച്ചെ നാലരയോടെ നെഞ്ചുവേദനയെ തുടർന്ന് ദത്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നു.ഇന്നലെ ഉച്ചക്ക് 12.50നാണ് അടുത്ത സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ദത്തൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
തനിക്കുള്ള മരണത്തിന്റെ ടോക്കൺ ചൂട് അറിയുന്നുണ്ടെന്നും നാളെ നാളെ എന്നൊരു അനൗസ്മെന്റ് കേൾക്കുന്നത് പോലെയുണ്ടെന്നും ദത്തൻ പോസ്റ്റിൽ പറഞ്ഞിരുന്നു.
അച്ഛന്റെ സ്ഥാനത്ത് ആ കുഞ്ഞ് കണ്ടിരുന്നവർ – ഒടുവിൽ തന്നോട് ചെയ്തത് വിശ്വസിക്കാൻ ആകാതെ ആ പാവം
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: ”എനിക്കുള്ള ടോക്കൺ ചൂട്. ന്റെ കട്ട ചങ്കുകൾ, മനു മാധവൻ, കുറത്തിയാടൻ, ദിനീഷ്. എവിടെ കൂടിയാലും വെള്ളമടിക്കും, കവിത പാടും, തെറിവിളിക്കും, അടിയുണ്ടാക്കും. പൗരസ്വാതന്ത്ര്യം, സ്ത്രീ, ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ.എന്നാലും വീട്ടിൽ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ.
മനു മാധവൻ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറിൽ, കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയിൽ അവനൊപ്പം കൂടി. ഇന്നലെ അവനും. ബാക്കി ഞാൻ മാത്രം. മൂന്നുപേരും അവർ ഒന്നായി എന്നേ മാത്രം പുറന്തള്ളി?.
അച്ഛന്റെ ജീവനായ മകൾ – മകളെ ഡോക്ടർ ആക്കണം എന്ന ആഗ്രഹം സാധിക്കുന്നതിനു മുൻപ് പോയ മണി
എനിക്കുള്ള നറുക്ക്. നാളെ നാളെ എന്നൊരു സൈക്കിൾ അനൗസ്മെന്റ് വാഹനം തലയിൽ പെരുക്കുന്നു.”അത്താണി സ്വദേശിയാണ് കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി വാർഫ് സൂപ്രണ്ടന്റായിരുന്ന സുനിൽ.
ലാലേട്ടൻ്റെ ഏറെ നാളത്തെ ആഗ്രഹം സഫലീകരിച്ച് താരം