
15 വയസുകാരായ ഈ കുട്ടികൾ ചെയ്തത് എന്തെന്ന് കണ്ടോ… കൈയ്യടിച്ച് സോഷ്യൽ ലോകം
ബസ്സിനുള്ളിൽ അപസ്മാര ബാധയുണ്ടായ മൂന്നുവയസുകാരന് രക്ഷയായത് വിദ്യാർത്ഥികൾ. തൃക്കണ്ണമംഗൽ എസ്കെവി സ്കൂളിലെ 10-ാംക്ലാസ് വിദ്യാർത്ഥികളായ വിനായകും ശ്രീഹരിയുമാണ് അവസരോചിതമായ ഇടപെടലിലൂടെ കുഞ്ഞുജീവന് ആശ്വാസമായത്.
കൊട്ടാരക്കരയിൽ വീട്ടുകാരുടെ ഉറക്കം കെടുത്തിയ വില്ലനെ കണ്ടെത്തി
കൊട്ടാരക്കരയിൽ നിന്നും ട്യൂഷൻ കഴിഞ്ഞ് ചെപ്രയിലേക്ക് പോകാനായി ഇരുവരും കെ എസ്ആ ർ ടി സി സ്റ്റാൻഡിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. വിനായകും ശ്രീഹരിയും കയറിയ ബസിൽ മുൻ സീറ്റിലിരുന്ന കവിതയുടെ മൂന്നു വയസ്സുകാരനായ മകനാണ് ശരീരം വിറച്ച് കുഴഞ്ഞു വീണത്.
എന്തുചെയ്യണമെന്ന് അറിയാതെ കവിത നിലവിളിച്ചതോടെ ഇരുവരും ഇറങ്ങി വാഹനം ഏർപ്പാട് ചെയ്യാൻ ചാടിയിറങ്ങുകയായിരുന്നു. തുടർന്ന് പൊ ലീസുകാരൻ വിളിച്ചു നൽകിയ ഓട്ടോയിൽ കവിതയ്ക്കും കുഞ്ഞിനുമൊപ്പം ആശുപത്രിയിൽ പോകാൻ ഇവരെ ഉണ്ടായിരുന്നുള്ളൂ.
ബാല കട്ട കലിപ്പിൽ.. ഗോപി സുന്ദറിനെ വിളിച്ച പേര് കേട്ടോ? ഇനി ഒന്നും മറച്ച് വയ്ക്കുന്നില്ല
കുഞ്ഞിനെ പരിചരിച്ചും കവിതയ്ക്ക് ആശ്വാസമായും ഇവർ ഏറെ നേരം ഒപ്പമുണ്ടായിരുന്നു. ഓക്സിജൻ നൽകി കുഞ്ഞിന്റെ നില സുരക്ഷിതമാക്കിയ ശേഷമാണ് ഇരുവരും മടങ്ങിയത്. കുഞ്ഞിനെ യഥാസമയം ആശുപത്രിയിലെത്തിച്ചത് നേട്ടമായെന്നും ഇല്ലെങ്കിൽ തലച്ചോറിനെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.
അതിനിടെ തങ്ങളുടെ സ്കൂൾ ബാഗ് ബസിൽ നഷ്ടപ്പെട്ടെങ്കിലും സഹപാഠികൾ വീട്ടിലെത്തിച്ചു. തനിക്ക് അസുഖം വന്നപ്പോൾ അമ്മ എടുത്തുകൊണ്ട് ഓടിയത് ഓർത്തെന്ന് ഇതേപറ്റി ചോദിച്ചപ്പോൾ ശ്രീഹരി പറഞ്ഞു. എന്നാൽ ഒരമ്മ കരയുമ്പോൾ പിന്നെന്തു ചെയ്യുമെന്നായിരുന്നു വിനായകിന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു.
77 കാരനെ കെട്ടിച്ച് മക്കൾ, സംഭവം എങ്ങനെ എന്ന് കണ്ടോ? സംഭവം വൈറൽ