
അയ്യപ്പനെ കൺമുമ്പിൽ കണ്ട് യാത്രക്കാർ, സംഭവിച്ചത് കണ്ടോ
നിറയെ തീർഥാടകരുമായി വന്ന ആന്ധ്ര ബസിന് കണമല ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടു; മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു നിർത്താൻ ഡ്രൈവർ അവസരം നൽകിയതിനാൽ വലിയ അപകടം ഒഴിവായത് . ശബരിമലപാതയിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുള്ള കണമല അട്ടിവളവ് ഇറക്കത്തിൽ ഇന്നലെ രാവിലെ 10.50നായിരുന്നു സംഭവം നടന്നത്.
അങ്കണവാടിയിലേക്ക് പോയ 4 വയസുകാരന് സംഭവിച്ചത്… കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവം
ആന്ധ്രയിൽ നിന്നു ശബരിമല തീർഥാടകരുമായി വന്ന ബസിന്റെ ബ്രേക്ക് കണമല ഇറക്കത്തിൽ നഷ്ടപ്പെട്ടു. മുന്നിൽ പോയ ആലുവ ഡിപ്പോയിലെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ പി.ആർ. സ്മിതേഷ് എന്ന നാല്പത്തിയൊന്നുകാരനാണ് അപകടസാധ്യത തിരിച്ചറിഞ്ഞു രക്ഷകനായത്.
സംഭവത്തെപ്പറ്റി സ്മിതേഷ് പറയുന്നതിങ്ങനെ: ആന്ധ്ര ബസ് വളരെ സാവധാനത്തിലാണു പോയത്. ഞാനോടിച്ച കെഎസ്ആർടിസി ബസ് ആന്ധ്ര ബസിനെ മറികടന്നു പോകുമ്പോൾ ക്ലച്ച് കരിഞ്ഞ മണം വരുന്നുണ്ടായിരുന്നു. കണമല അട്ടിവളവിലെ ഇറക്കം ഇറങ്ങി ആദ്യ ഹംപിൽ കയറിയപ്പോൾ കെഎസ്ആർടിസി വേഗം കുറച്ചു.
അട്ടിവളവ് തിരിഞ്ഞ് അടുത്ത ഹംപിൽ കയറിയപ്പോൾ പിന്നാലെ വന്ന ബസിൽ നിന്ന് വലിയ അലർച്ചയും ബഹളവും കേട്ടു. ആ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി സംശയം തോന്നി. ഈ സമയം കെഎസ്ആർടിസി വേഗത്തിൽ ഓടിച്ചുപോവുകയോ അരികിലേക്കു മാറ്റുകയോ ചെയ്താൽ പിന്നാലെ വന്ന ബസ് നിർത്താൻ കഴിയാതെ വലിയ അപകടത്തിൽപെടുമെന്നു ബോധ്യപ്പെട്ടു.
സംഭവം തൃശൂരിൽ.. ഭാര്യയെ ഒടുവിൽ കണ്ടെത്തിയപ്പോൾ പ്രതി ആരെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭർത്താവ്
ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ പി.ആർ.സ്മിതേഷ് കണ്ടക്ടർ എം.വി. രാജീവിനൊപ്പം ബസിനു സമീപം.
കെഎസ്ആർടിസി ബസിന്റെ പിന്നിലെ സീറ്റിൽ യാത്രക്കാരും ഉണ്ടായിരുന്നില്ല. അടുത്ത സീറ്റിൽ ഉണ്ടായിരുന്ന കണ്ടക്ടർ എം.വി.രാജീവിനോടു കാര്യം പറഞ്ഞ ശേഷം കെഎസ്ആർടിസിയുടെ വേഗം കുറച്ച് പിന്നാലെ ഹംപ് കയറി വന്ന ആന്ധ്ര ബസ് ഇടിപ്പിച്ചു നിർത്താൻ അവസരം നൽകി. ഇതു മനസ്സിലാക്കിയ ആന്ധ്ര ബസ് ഡ്രൈവർ കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിപ്പിച്ചു. ഈ സമയം സ്മിതേഷ് കെഎസ്ആർടിസി ബസിന്റെ ഹാൻഡ് ബ്രേക്ക് വലിച്ചുനിർത്തി. ഇരു ബസുകളും ഒരുമിച്ചുനിന്നു.
കെഎസ്ആർടിസി ബസിന്റെ പിൻഭാഗം അകത്തേക്കു ചളുങ്ങിയപ്പോൾ ആന്ധ്ര ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. എരുമേലി ഡിപ്പോയിൽ നിന്ന് 2 ബസുകൾ വിളിച്ചുവരുത്തി ഇരുബസുകളിലും ഉണ്ടായിരുന്നവരെ പമ്പയിലേക്ക് അയച്ചു. ആലുവ പുത്തൻപരുയിൽ രാജന്റെ മകനായ സ്മിതേഷ് 6 വർഷമായി കെഎസ്ആർടിസി ആലുവ ഡിപ്പോയിൽ ഡ്രൈവറാണ്.
18 കാരൻ പി ടിയിലാകുമ്പോൾ പുറത്തുവരുന്നത്
ഇറക്കത്തിൽ തുടരെത്തുടരെ ബസിന്റെ ബ്രേക്ക് ചവിട്ടുന്നതുമൂലം എയർ കുറഞ്ഞ് ബ്രേക്ക് ഇല്ലാതാകുന്നതാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ബസ് പരിശോധിച്ച മോട്ടർവാഹന ഉദ്യോഗസ്ഥർ അറിയിച്ചു.
ഗ്രീഷ്മ അറിഞ്ഞത് പോലും പിന്നീട്, പോലീസ് എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടു തന്നെ