![](https://oflinenews46.com/wp-content/uploads/2022/09/8-1024x576.jpg)
വിശ്വസിക്കാൻ ആകാതെ വീട്ടുകാർ – ഭർത്താവ് എത്തിയപ്പോൾ കണ്ട കാഴ്ച്ച
ഗർഭിണിയായ യുവതിയെ ആത്മഹ ത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ചു ഭർത്താവ്. ഭാര്യയുമായി നിലവിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നുള്ള എന്നും ഭാര്യയുടെ ബന്ധുവായ സ്ത്രീ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മാധ്യമങ്ങൾക്കു മുൻപിൽ പറഞ്ഞത് എന്നും യുവതിയുടെ ഭർത്താവ് പറവൂത്തറ അയിക്കത്തറ രഞ്ജിത്ത് പറയുന്നു.
മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും വിവാഹിതരായി, ഇങ്ങനെയും കല്യാണം
അമല വിവാഹത്തിന് മുൻപ് ആത്മഹ ത്യക്ക് ശ്രമിച്ചിരുന്നതായും അന്ന് സുഹൃത്ത് എത്തി രക്ഷപെടുത്തുകയായിരുന്നു എന്നും രഞ്ജിത്ത് പറഞ്ഞു.
രഞ്ജിത്തിന്റെ ഭാര്യ തിരുവനന്തപുരം സ്വദേശിനിയായ അമല കഴിഞ്ഞ ദിവസമാണ് ആ ത്മഹത്യ ചെയ്തത്. ഇരുപത്തിനാലു വയസ്സായിരുന്നു. ഇതിന് പിന്നാലെയാണ് അമലയെ ഭർതൃവീട്ടുകാർ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല എന്നും വീട്ടിലേയ്ക്കു വിളിക്കുന്നതിനും ഫോൺ നൽകിയില്ലാ എന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചെത്തിയത്.
യുവതി ഗർഭിണിയായ വിവരംപോലും വീട്ടുകാർ അറിഞ്ഞില്ല എന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം രഞ്ജിത്ത് നിഷേധിച്ചു. ഭാര്യയുമായി നല്ല സ്നേഹത്തിലായിരുന്നു എന്നും ഗ ർഭിണിയായ വിവരം ഭാര്യയുടെ വീട്ടുകാരെ അറിയിച്ചിരുന്നു എന്നും രഞ്ജിത്ത് പറഞ്ഞു.
ആഘോഷമാക്കി കോളനിവാസികൾ; ഗോപിക എയർഹോസ്റ്റസായി, കളിയാക്കിയവരും ഞെട്ടി
അമലയുടെ വീട്ടുകാർ ഇവിടേക്ക് വരില്ലായിരുന്നു. കൂടാതെ അമല മാനസികമായി ചില പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായും രഞ്ജിത്ത് മറുനാടനോട് പറഞ്ഞു. വിവാഹത്തിന് മുൻപ് ചില പ്രശ്നങ്ങൾ ജീവിതത്തിലുണ്ടായിരുന്നതായി അമല പറഞ്ഞിരുന്നു. ഇത് പലപ്പോഴും ആലോചിച്ച് മാനസികമായി ഏറെ വിഷമിച്ചിരുന്നു.
അതൊക്കെ സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് ചേർത്ത് പിടിച്ച് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ചെറിയ പിണക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആ ത്മഹത്യയിലേക്ക് പോകേണ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല. വിവാഹ ശേഷമാണ് അവൾ ജീവിതത്തിൽ സന്തോഷമെന്തെന്ന് അറിഞ്ഞത്.
എട്ട് വർഷത്തെ പ്രണയം – ആതിര ഇഷ്ടം വീട്ടിൽ പറഞ്ഞ് അച്ഛൻ്റെയും അമ്മയുടെയും സമ്മതം വാങ്ങി വിവാഹം
പക്ഷേ അമലയുടെ വീട്ടുകാർ പക്ഷേ ഞങ്ങളോട് അകൽച്ച കാട്ടുകയാണ് ചെയ്തത് എന്നും രഞ്ജിത്ത് പറയുന്നു. അവൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. രാവിലെ ഞാൻ ഓട്ടത്തിന് പോയിരിക്കുകയായിരുന്നു. എത്ര സന്തോഷത്തോടെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. എനിക്കിത് താങ്ങാൻ കഴിയാത്ത വേദനയാണുണ്ടാക്കുന്നത്; രഞ്ജിത്ത് പറഞ്ഞു.
അതേ സമയം അമലയുടെ ബന്ധുക്കൾ ആ ത്മഹത്യയാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പറയുന്നത്. അമല സ്വന്തം വീട്ടുകാരുമായി സംസാരിച്ചിട്ടുപോലും ആറുമാസത്തിലേറെയായെന്നു ബന്ധുക്കൾ പറയുന്നു. അമലയും രഞ്ജിത്തും അച്ഛൻ അശോകനും അമ്മ ബിന്ദുവുമായിരുന്നു വീട്ടിലെ താമസക്കാർ.
കുഞ്ഞുമോന് അച്ഛന്റെ അംദ്യചുംബനം, കരച്ചിലടക്കാനാകാതെ നാട്
വീട്ടുജോലികൾ ചെയ്യാൻ അറിയില്ലെന്ന് ആരോപിച്ചു പെൺകുട്ടിയുമായി എപ്പോഴും വഴക്കിട്ടു. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ബന്ധുക്കൾ ഇടപെട്ടെങ്കിലും കല ഹം ആവർത്തിക്കുകയായിരുന്നു. വീട്ടുകാർക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ സ്വന്തം വീട്ടിലേയ്ക്കു വിടാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല.
അടുത്തു താമസിക്കുന്ന ബന്ധുവീട്ടിലെങ്കിലും നിർത്താൻ പറഞ്ഞിട്ടും അനുസരിച്ചില്ല. രണ്ടര മാസം മുൻപ് അമലയെ നേരിൽകണ്ടു സംസാരിച്ചെങ്കിലും ഭർതൃവീട്ടുകാർ അടുത്തു നിന്നതിനാൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു തുറന്നുപറയാൻ സാധിച്ചില്ലെന്നു ലാവണ്യ പറയുന്നു. പിതാവ് ഇടയ്ക്കു കൂട്ടിക്കൊണ്ടു പോകാൻ വന്നെങ്കിലും മാനസികമായി പീഡിപ്പിച്ച് തിരിച്ചയച്ചു. താലിമാല ഊരിവച്ചിട്ടു വേണമെങ്കിൽ കൊണ്ടുപൊയ്ക്കൊള്ളാനാണ് വീട്ടുകാർ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു
പൊന്നുപോലെ കൊണ്ട് നടന്നതാ, പോയിക്കഴിഞ്ഞാ എന്നോട് പറയുന്നേ; ഹൃദയം തകർത്ത് അമ്മയുടെ വാക്കുകൾ